തോമസ്മാത്യു - ദമാം.
ഭാരത ജനത ഉറ്റുനോക്കിയ ആ സുദിനം സംജാതമായി. നീണ്ട കാത്തിരിപ്പിനും, ആശങ്കകൾക്കും വിരാമമിട്ട് ആണവ കരാർ യഥാർത്ഥമായി. ഭാരത മണ്ണിൽ നിന്നു തന്നെ വിമർശന ശരങ്ങൾ വർഷിച്ചപ്പോഴും ജനാധിപത്യത്തിന്റെ ഉരുക്കുമൂശയിൽ രൂപം കൊണ്ട ഭാരതത്തിന്റെ ഇപ്പൊഴത്തെ ഭരണ സാരഥികളുടെ നിശ്ചയ ദാർഡ്യത്തിന്റെ വിജയം കൂടിയാൺ ഇത്. അമേരിക്കൻ പ്രസിഡന്റ് കരാറിൽ ഒപ്പുവയ്ക്കുന്നതുവരെയും ഭാരതം ആശങ്കയോടെയാണിതിനെ കണ്ടിരുന്നത്. ആണവോർജ്ജരംഗത്ത് പുതിയ സഹകരണ പാത ആരംഭിക്കുകയും ഭാരതത്തിലെ ആണവ റിയാക്ടറുകൾക്ക് ആവശ്യമായ ഇന്ധനം ലഭ്യമാക്കുമെന്ന്, അത് ഭാരതത്തിന്റെ ആവശ്യങ്ങൾക്ക് ഏറെ സഹായകരമാവുമെന്നും കരാർ ഒപ്പിട്ട ശേഷം അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. ഭാരതത്തെ സംബന്ധിച്ച് വിദേശ നാണയ വരുമാനത്തിലും ഇത് ഗണ്യമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഭാരതത്തിലെ ജനത അമേരിക്കയെ ഏറെ സ്നേഹിക്കുന്നുവെന്നും, ഭാരതം അമേരിക്കയുടെ ഉറ്റ സുഹൃത്താണെന്നും ഇരു രാഷ്ട്രത്തലവന്മാരും അതിനോടനുബന്ധിച്ച് പ്രഖ്യാപനവും നടത്തി. അതിവേഗം കുതിക്കുന്ന വികസ്വര രാഷ്ട്രമായ ഭാരത വിപണിയുടെ സാധ്യതകൾ മനസിലാക്കി ആണവോർജ്ജ രംഗത്ത് ഭാരതത്തിലെ ജനങ്ങൾക്ക് ഗുണകരമായ നിലയിൽ ആക്കിയെടുക്കുന്നതിൻ രാഷ്ട്രം പരിശ്രമിക്കണം. രാഷ്ട്രീയ തർക്കവിതർക്കങ്ങൾ മറന്ന് രാഷ്ട്രപുരോഗതി ലാക്കാക്കി രാഷ്ട്രീയ പ്രവർത്തകർ ഇത്തരുണത്തിൽ പ്രവർത്തിക്കുന്നത് നന്നായിരിക്കും.
ഭാരതം ഇന്ന് ലോകത്തിലെ ആണവ ശക്തികളിലൊന്നായി മാറിയെന്നത് യാഥാർത്ഥ്യമാൺ. ശാസ്ത്രജ്ഞൻമാർ ആണവരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കി. പ്രമുഖ ശാസ്ത്രജ്ഞൻ ഭാരത രാഷ്ട്രപതിയായി പ്രവർത്തിച്ചതും നാം വിസ്മരിക്കുന്നില്ല. രാജ്യപുരോഗതിക്കായി നമ്മുടെ സാങ്കേതിക വിദ്യയും, മനുഷ്യവിഭവ ശേഷിയും കർമ്മപഥത്തിലെത്തിക്കുമ്പോൾ ഭാരതം വികസനത്തിന്റെ പാതയിലൂടെ മുന്നേറും.
എന്നാൽ ആണവ പരീക്ഷണങ്ങൾ ചിലപ്പോൾ ലോകത്തിന്റെ തന്നെ അന്ത്യത്തിൻ കാരണമായേക്കാം. ചില വർഷങ്ങൾക്ക് മുമ്പ് ശ്രമം തുടങ്ങിയ ഭൂമിയുടെ ഉൽപ്പത്തിയെക്കുറിച്ചുള്ള അനേ്വഷണം ഈയ്യിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നല്ലോ. ഉല്പത്തി പുസ്തകം 1:1ൽ നാം ഇങ്ങനെ കാണുന്നു. “ആദിയിൽ ദൈവം ആകാശവും, ഭൂമിയും സൃഷ്ടിച്ചു എന്ന്”. എങ്കിൽ പ്രിയ സ്നേഹിതാ! ഒന്നു ചിന്തിക്കൂ- ദൈവത്തിന്റെ പ്രവൃത്തി വാസ്തവം എന്നറിഞ്ഞിട്ടും കോടിക്കണക്കിൻ ഡോളർ മുടക്കി ശാസ്ത്രലോകം അനേ്വഷിക്കുന്ന ഈ ശ്രമം വിഫലമാകുമെന്ന് വചനം പറയുന്നു. ഒരു വിഭാഗം ശാസ്ത്രജ്ഞ?ാർ പറയുന്നു- ഭൂമിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്ന്. മലാഖി പ്രവചനം 4:1 ഇപ്രകാരമാൺ “ചൂളപോലെ കത്തുന്ന ഒരു ദിവസം വരും എന്നാൺ” തുടർന്ന് യെശയ്യാവ് 24: 19-20 വാക്യങ്ങൾ വായിക്കുമ്പോൾ “ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു. ഭൂമി പൊടുപൊടെ പൊട്ടുന്നു. ഭൂമി കിറുകിറെ കീറുന്നു. ഭൂമി കിടുകിട കിടുങ്ങുന്നു. ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു. അതിന്റെ അകത്വം അതിൻമേൽ ഭാരമായിരിക്കുന്നു. അതു വീഴും. എഴുന്നേൽക്കുകയില്ല എന്നും കാണാം. പ്രിയ സ്നേഹിതാ! ആകയാൽ യഹോവയെ ഭയപ്പെട്ട് അവന്റെ കൽപ്പനകൾ അനുഷ്ഠിക്കുന്ന ഏവനും ഭാഗ്യവാൻ. ആ ഭാഗ്യവസ്ഥയിലേക്ക് സർവ്വകൃപാലുവായ ദൈവം താങ്കളേയും നയിക്കട്ടെ.
|